വീട്/സത്യൻ മാടാക്കര

ആയുധങ്ങൾ സംസാരിക്കുന്നിടത്ത്

വടിവാൾ കത്തി എത്തുമ്പോൾഒരാളേയും ഉപദ്രവിക്കാതെ

കൊടുവാൾ തേങ്ങയുമായെത്തി

ഒരാളേയും വെട്ടിമറിക്കാത്ത മഴു

പുരപ്പുറത്ത് ചാഞ്ഞ

പുളിമരം മുറിച്ചുമാറ്റി .

മൺകലത്തിലെ വെള്ളം പോലെ

മുകളിലേക്ക് കയറി വരാൻ

പടവുകളില്ലാതെ നിശബ്ദത

ബാക്കിയായി .
ചെറിയൊരു ദ്വാരം മതി

വലിയ കപ്പലിനെ

മുക്കി താഴ്ത്താൻ

ഒരാണിക്ക് കഴിയും

ചീറിപ്പായും വാഹനത്തിന്റെ

ടയർ പഞ്ചറാക്കാൻ .

ഭരണഘടനയിൽ എഴുതിയത്

ത്വായിച്ചാലറിയാം

കൈ വീശലിന്റെ കൺകെട്ട് .
ആടിനെ പട്ടിയാക്കിയ കഥ

തിരിച്ചു വന്നിരിക്കുന്നു

പേര് എന്നെ

ഭീകര ജീവിയാക്കിയെന്ന് പശു

എന്നെ ദേശീയ മൃഗമായി

പ്രഖ്യാപിക്കണമെന്ന് ഇരുമ്പാന (മണ്ണുമാന്തി) .


മരണം രുചിനോക്കുന്ന മുറിയുമായി

വീട് കരച്ചിലോടെ നിൽക്കുന്നു

ജാലകമില്ലാത്ത കുഴിമാടത്തിന്റെ

വ്യസനവുമായി ഇരുപത്തൊന്നാം നൂറ്റാണ്ട് .


പറ്റ് പുസ്തകം എഴുതുന്നു

സമയം _ കാലം .

You can share this post!