കല്പാന്തം(പിക്ക്)

പുഴ കടന്നൊരാൾ മെല്ലെ നീങ്ങുന്നുവോ
ചൊരിമണലിൽ തൻകല്പാടു വീഴ്ത്തിയോ
പുഴ ചിരിക്കുന്നു, മന്ദമായ്,ഓളത്തിൽ,
തെളിനിലാവതാ മുങ്ങി നിവർന്നു പോയ്.
കടവിലൊറ്റക്കു നിന്നൊരാൾമൂകമായ്
കനലു മൂടിയ നെഞ്ചകംവിങ്ങിയോ:
പ്രിയമൊരാളെത്തും എന്ന പ്രതീക്ഷയിൽ
കാത്തുകാത്താ മണലിൽകിടന്നുവോ.
മഴയിൽ കാറ്റിൽ വെയിലിൽ വരമ്പിലും
പുഴയിൽ പൂവിൽ ശിശുവിൽ വനത്തിലും
കവിത തേടി അലഞ്ഞു നടന്നൊരാൾ ,
കവിത കാത്ത് നിദ്ര വെടിഞ്ഞൊരാൾ.
ഒരു കിനാവു പോലവൾ വന്നിരുന്നതും
ഹൃദയവാതിൽ മലർക്കെ തുറന്നതും
കവിതയായി മനസ്സിൽ പിറന്നതും
വരികളായി കുറിച്ചു വെച്ചെന്നതും.
വഴിയതെറേയും പോകേണ്ടതുണ്ടല്ലോ
പഥികരാരും തുണയായി ഇല്ലല്ലോ.
കദനമേറെ കരിങ്കാറു പോലയോ
വിരഹമായി വഴികൾ നിറഞ്ഞതോ.
കടവിതെന്നേ ശൂന്യമായ് പോയതും
കനവു ചിന്നിയ ചിത്രമായ് തീർന്നതും
പുഴ കരയുന്നു നേർത്തൊരീണത്തിലായ്
തെളിനിലാവതാ മേഘത്തിലാണ്ടു പോയ്.
പി കുഞ്ഞിരാമൻ നായർ

You can share this post!