വിശുദ്ധൻ/കഥ

കുന്നായിക്കര മാതൃകാ പോലീസ്‌ സ്റ്റേഷനിൽ ഒരു പരാതിക്കാരന്റെ കാലൊച്ചയ്ക്കായി കാതോർത്തിരിക്കു കയാണ്‌ എസ്‌.ഐ. രാമൻ കർത്താ. ഈ സ്റ്റേഷനിൽ ചാർജെടുത്ത ദിവസം മുതൽ പ്രതീക്ഷയോടെ തുടരുന്ന ഒരു വിഫലക്രിയ.

അതിനപ്പുറമൊന്നും ആ ആഗ്രഹ ത്തിന്‌ ആയുസ്സും ആരോഗ്യവുമില്ലെന്ന്‌ അയാളെപ്പോലെതന്നെ ഒരു കുറ്റവാളി യുടെയെങ്കിലും മുഖമൊന്നു കാണാൻ ആഗ്രഹിക്കുന്ന നാല്‌ പി.സി. മാർക്കും നല്ല ബോധ്യമുണ്ട്. രാവിലെ നാമ്പിടുന്ന വെറും പ്രതീക്ഷ വൈകുന്നേരത്തോടെ കല്ലിന്മേൽ വീണ വിത്തുപോലെ കരി ഞ്ഞുണങ്ങിപ്പോകുന്നു.

അന്ന് പ്രഭാതം വന്നത് ഒരു തണുപ്പൻ മൂളിക്കാറ്റുമായാണ്. രാത്രിയിൽ കുന്നായിപ്പുഴയിൽ ഉടക്കുവലയിട്ടും ഉടക്കുവലയെ ശരിക്കും ഉടക്കി വെക്കുന്ന ചപ്പും ചവറും മരശിഖര ങ്ങളും  ഒളിച്ചിരിക്കുന്നിടത്തെ ചീഞ്ഞു നാറിയ വെള്ളത്തിലിറങ്ങി അണ്ട തപ്പിയും പിടിച്ച എബണ്ടൻ മത്സ്യവു മായി ജ്യേഷ്ഠൻ ചെമ്പനോയിയും അനുജൻ കൊച്ചോയിയും കാൽപ്പാദം മുതൽ കഴുത്തുവരെ ചൊറിച്ചിൽ കർമ്മം നിർവഹിച്ചുകൊണ്ട് സ്റ്റേഷനി ലെത്തി മുഖം കാണിച്ച്‌ രാമൻ കർത്താ യ്ക്കുള്ള ‘പടി’ കർമം നിർവഹിച്ചു. സമർപ്പിച്ചതു രണ്ടുരണ്ടരയടി നീള മുള്ളതും രോഗി അന്ത്യശ്വാസം വലിക്കുന്ന സമയത്തെ ഒടുക്കത്തെ അനക്കം മാത്രമുള്ള വെള്ളിയുടുപ്പിട്ട വിളഞ്ഞ ആറ്റുവാള രണ്ടെണ്ണം. പച്ചക്കറിക്കിടുന്ന പടങ്ങുപോലെ തലങ്ങും വിലങ്ങും മുള്ളാണെങ്കിലും വാളയെന്നു കേട്ടാൽ രാമൻ കർത്താ യുടെ വായിൽ കപ്പലോടും. നല്ല കുടം പുളിയിട്ടുവച്ച വാളക്കറിയുണ്ടെങ്കിൽ മൂന്നുപ്ലേറ്റ്‌ ചോറാണ്  കർത്തായുടെ കണക്ക്. വാളകളെ  ഒരുവിധത്തിൽ മെരുക്കി, മുപ്പിരിയൻ കയറ് ചികള കൾക്കിടയിലൂടെ കോർത്ത് കെട്ടിയത് പി.സി. രണ്ടായിരത്തി മൂന്നാമന്റെ കൈയിലേക്ക്‌. രണ്ടായിരത്തി മൂന്നാമൻ ബെല്ലും ബ്രേക്കുമില്ലാത്ത തന്റെ എൺപതു മോഡൽ ഹെർക്കു ലീസ്‌ സൈക്കിളിൽ രാമൻ കർത്താ യുടെ വീട്ടിലേക്ക്‌.

കർത്തായേക്കാൾ പതിനഞ്ച്‌ വയസ്സ്‌ ഇളപ്പമുള്ള വിശാലനിതംബിനിയും ശിശുക്കൾ കടിച്ചുചപ്പി അലങ്കോലമാ
ക്കാത്ത, നേർസ്ഥായിയിൽ തലയെടു പ്പോടെ പാതിമറഞ്ഞ് നിൽക്കുന്ന ഭാരിച്ച ക്ഷീരകുഭദ്വയങ്ങൾ പേറുന്ന, രാമൻ കർത്താ ഭാര്യ രതികുമാരിയുടെ കൈയിൽ ഭാരമുള്ള കയർവള്ളി കൊടുത്ത്‌ സുന്ദരാംഗിയെ മൊത്ത ത്തിലൊന്ന് കോരിക്കുടിച്ച് വേണ്ടാത്ത
രതിമോഹങ്ങൾ മനസ്സിൽ നെയ്തുകൂട്ടി തിരികെയെത്തിയിട്ടും സ്റ്റേഷന് യാതൊരു മാറ്റവുമില്ല. ഒരു കുറ്റവാ ളിയും അപ്പോഴും ആ സ്റ്റേഷനോട്‌ കരുണ കാണിച്ചില്ല.

അതാണ്‌ കുന്നായിക്കരയുടെ പ്രത്യേകത. വർഷങ്ങളായി ഒരു കുറ്റ വാളിക്കും ജന്മം നൽകാൻ ഭാഗ്യം സിദ്ധിക്കാതെ പോയ, മഹാത്മജിയുടെ ഭാഷയിൽ പറയുന്ന ഇൻഡ്യയുടെ ആത്മാവ് വസിക്കുന്ന യഥാർഥ ഗ്രാമം.

കുറ്റവാളികളില്ലാത്ത സ്ഥലത്തെപ്പറ്റി ഏറ്റവും കൂടുതൽ ദു:ഖിക്കുക നിയമ പാലകർ തന്നെയാണല്ലോ. കുറ്റവാളി കളില്ലെങ്കിൽ പോലീസ് സ്റ്റേഷന് എന്ത് സാംഗത്യം? എന്തര് ഗരിമ? രാമൻ കർത്തായും കർത്തായ്ക്കുമുമ്പ്‌ സ്റ്റേഷൻ ഭരിച്ച മാത്തൻ എസ്‌.ഐ.യും അതാത്‌ കാലത്ത്‌ ഡ്യൂട്ടിയിലുണ്ടാ യിരുന്ന ഹേഡും പി.സി.മാരും ഇക്കാര്യ ത്തിൽ പല സർവേകളും നെല്ലും പതിരും തിരിക്കുന്ന പലവിധമായ ചർച്ചകളും നടത്തി പ്രശ്നപരിഹാര ത്തിന്‌ ശ്രമിച്ചിട്ടുണ്ട്‌. സർക്കാരിന്റെ നൂറു ദിവസം നൂറ് പദ്ധതികൾപോലെ പലതും പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, ഈ എരണംകെട്ട കുന്നായിക്കരക്കാർ കുറ്റകൃത്യങ്ങളോട്‌ ഇങ്ങനെ മുഖം തിരിച്ചുനിന്നാൽ പാവം പോലീസുകാരെ ന്തുചെയ്യും? നാടായ നാട്ടിലെല്ലാം കുറ്റ കൃത്യങ്ങൾ പെരുകുന്നുവെന്നാണ്‌ ജനത്തിനും അധികാരികൾക്കും പരാതി. ക്രൈം ബ്യൂറോയുടെ റിപ്പോർ ട്ടിലും പുരോഗതിയുടെ ഗ്രാഫ് മേലോട്ടാണ്. പക്ഷേ, ഇവിടെ മാത്രം…

കുറ്റകൃത്യങ്ങൾ കൂടുതൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സ്റ്റേഷനുകളിൽ പോലീസുകാർക്ക്‌ ചാകരയാണെ ന്നാണ്‌ വയ്പ്‌. ഏത്‌ ദേശത്തെ ജനമാ യാലും പോലീസ്‌ സ്റ്റേഷനായാലും ജനത്തിന്റെ അനുഭവം അതാണല്ലോ. മോഷ്ടിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിനും പിടിക്കപ്പെടാതെ സംരക്ഷിക്കുന്നതിനും പ്രതിഫലമായി മോഷ്ടാവിൽനിന്ന്‌ മോശമല്ലാത്ത  വിഹിതം തടയുമെന്നും പരാതിയുമായി ചെല്ലുന്ന വാദിയിൽനിന്നും പ്രതിയിൽ നിന്നും കാക്കിപ്പോക്കറ്റുകളിലേക്ക്‌ ഗാന്ധിത്തലകൾ ഒഴുകുമെന്നുമൊക്കെ ഇക്കാലത്ത്‌ ആർക്കാണ്‌ അറിഞ്ഞു കൂടാത്തത്‌? അതിന്റെ ഐശ്വര്യം അത്തരം സ്റ്റേഷനുകളിൽ ഉണ്ട്‌. പോലീസുകാർക്ക്‌ ജോലിയിൽ ചുറു ചുറുക്കുണ്ട്‌. സ്റ്റേഷനുകളിലും പോലീസുകാരുടെ വീടുകളിലും എന്നും ഓണംതന്നെ. കുന്നായിക്കര സ്റ്റേഷ നിലെ പോലീസുകാർക്ക്‌ എണ്ണിച്ചുട്ട അപ്പംപോലെ കിട്ടുന്ന ശമ്പളമെന്ന നക്കാപ്പിച്ചകൊണ്ട്‌ ഓണം പോയിട്ട്‌ ചതയംപോലും ആഘോഷിക്കാൻ പറ്റില്ലായെന്ന്‌ ഏത്‌ പോലീസു കാരനു മറിയാം.

കുന്നായിക്കര മാതൃകാ പോലീസ്‌ സ്റ്റേഷനായതുകൊണ്ട്‌ അഴിമതിയെ ഇവിടെ പടിയടച്ച്‌ പിണ്ഡംവച്ചിരിക്കു കയുമാ. തന്നെയല്ല, രാമൻ കർത്താ യ്ക്ക്‌ അഴിമതിയെന്ന്‌ കേട്ടാൽ ചോര ഞരമ്പുകളിൽ തിളയ്ക്കും. ഇനി ആർക്കെങ്കിലും അതൊന്ന്‌ പരീക്ഷിച്ച്‌ നിജസ്ഥിതി ബോധ്യപ്പെടണമെങ്കിൽ തന്നെ പരാതിയുമായി ആരെങ്കിലും അവിടേയ്ക്ക്‌ ചെല്ലണ്ടേ?

ഒരാഴ്ച മുമ്പത്തെ ഒരു വാർത്ത കുന്നായിക്കര സ്റ്റേഷനേയും അതിലെ അഞ്ച്‌ പോലീസ്‌ ജന്മങ്ങളേയും വിഷമ സന്ധിയിലെത്തിച്ചിരിക്കുന്നു.
ചെലവ്‌ ചുരുക്കലിന്റെ ഭാഗമായി വീടു കളിൽ പത്രം വരുത്താത്തതുകൊണ്ട്‌ സ്റ്റേഷൻ വക പത്രത്തിൽ നിന്നാണ്‌ പോലീസുകാർ വിവരങ്ങൾ അറിയു ന്നത്‌. രാമൻ കർത്തായ്ക്ക്‌ വായന പഠിക്കുന്ന കാലംതൊട്ടേ അത്ര പഥ്യ മല്ലാത്തതിനാൽ ന്യൂസ്‌ ചാനലിൽ നിന്നാണ്‌ കാര്യം അറിഞ്ഞത്‌. അന്നു മുതൽ പി.സി.മാർ സ്റ്റേഷനിൽ ചെന്നാൽ പഴയ ആ പത്രം കൈ യിൽപ്പിടിച്ച്‌ ഒറ്റ ഇരിപ്പാണ്‌. ഇപ്പോൾ സ്റ്റേഷന്‌ ഒരു മരണവീടിന്റെ പ്രതീതി യാണ്‌. പ്രമേഹത്തിന്റെ അസുഖമുള്ള തിനാൽ നാഴികയ്ക്ക്‌ നാൽപതുവട്ടം മൂത്രമൊഴിക്കാൻ പോകുന്ന രായപ്പൻ ഹേഡ്‌ മൂത്രശങ്കപോലും മറന്നുപോയി രിക്കുന്നു എന്നതാണ് വസ്തുത.

രാമൻ കർത്തായെയും പി.സി.മാ രെയും മുൾമുനയിൽ നിർത്തുന്ന പത്ര മാധ്യമങ്ങൾ വഴി കുന്നായിക്കരയി ലേക്ക്‌ വന്ന പ്രശ്നം ഇതാണ്‌. വർഷ ങ്ങളായി ഒരു പെറ്റിക്കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കുന്നായി ക്കരയിൽ പോലീസ്‌ സ്റ്റേഷൻ നിലനിർ ത്തുന്നതിൽ അർഥമില്ലെന്ന്‌ പുതിയ തായി ചാർജെടുത്ത ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു.  ഇതിൽപ്പരം ഒരു കൊല ച്ചതി പോലീസുകാരോട്‌ചെയ്യാനുണ്ടോ?

പരിഹാരം ഒന്നേയുള്ളു. ഏതാനും പെറ്റിക്കേസുകൾ ഉടനടി രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ പ്രമാദമായ ഒരു കേസ്‌ സ്റ്റേഷനിലേക്ക്‌ വലതുകാൽവച്ച്‌ കയറിവരണം. സ്ത്രീ പീഡനമോ കൊലപാതകമോ ആയാൽ ഏറെ നന്ന്‌. സോളാർ കേസുപോലെ പല മാനങ്ങളുള്ള ഒരെണ്ണം ഒത്തുവന്നാൽ കാര്യം കുശാലായേനെ.

തുടക്കമെന്ന നിലയിൽ ഒരു പെറ്റി ക്കേസെങ്കിലും എടുക്കാൻ വകുപ്പുള്ള ഒരാളെ കണ്ടുപിടിക്കാൻ രാമൻ കർത്തായും പി.സി.മാരുംകൂടി ആലോ ചന തുടങ്ങി. പക്ഷേ, ആലോചിച്ച പ്പോൾ അപ്പോഴുമുണ്ട്‌ പ്രശ്നം. ഉന്തു വണ്ടിയിൽ കപ്പലണ്ടി വിറ്റുനടക്കുന്ന പാക്കരൻ മുതൽ പലചരക്ക്‌ മൊത്ത വ്യാപാരി മത്തായി പോത്തൻ, വസ്ത്ര വ്യാപാരി തങ്കയ്യ ശേഷയ്യ, സ്വർണ വ്യാപാരി ജഗൻ ഭട്ടര്‌വരെയുള്ള ഓരോ രുത്തരെയെടുത്ത്‌ തിരിച്ചും മറിച്ചും നോക്കിയിട്ടും യാതൊരു വകുപ്പും അവർക്കെതിരെ ചുമത്താനുള്ള കാരണം കണ്ടുപിടിക്കാനായില്ല.

കച്ചവടസാധ്യതയുടെ സ്കോപ്പ്‌ അനുസരിച്ച്‌ സ്റ്റേഷൻ വഴിയിൽനിന്ന്‌ ചിലപ്പോഴൊക്കെ മാറി സഞ്ചരിക്കു മെങ്കിലും മിക്കവാറും കപ്പലണ്ടി പാക്കരൻ ആളാം വീതം പൊതി സ്റ്റേഷനിൽ എത്തിച്ചിട്ടേ കച്ചവടം തുടങ്ങു. അതാണ്‌ അതിന്റെയൊരു ഐശ്വര്യമെന്ന്‌ പാക്കരനറിയാം.  അമ്പലത്തിൽ ഒരു വഴിപാട്‌ കഴിച്ച ഫലം ചെയ്യുമത്രേ. പാക്കരന്റെ സൗജന്യ ക്കപ്പലണ്ടി തിന്നാത്ത ദിവസങ്ങളിൽ കർത്തായ്ക്കും പി.സി.മാർക്കും കീഴ്ശ്വാസം കെട്ടിക്കിടന്ന് അടിവയറ്റിൽ ഗുളുഗുളുവോത്സവമാണത്രേ.

പച്ചക്കറി, പാല്‌, പലചരക്ക്‌ തുടങ്ങി ഒട്ടുമുക്കാൽ ഐറ്റങ്ങളും സൗജന്യ മായി സമയാസമയങ്ങളിൽ രാമൻ കർത്തായുടെ വീട്ടിലെത്തും. സൗജന്യ
മല്ലെങ്കിലും ഈ വകകളെല്ലാം പി.സി. മാർക്ക്‌ പാതി വിലയ്ക്ക്‌ കിട്ടുന്നുണ്ട്‌. മനുഷ്യന്‌ കഴിക്കാൻ പറ്റാത്തവിധം വിഷം കലർന്നതാണെങ്കിലും സാധന ങ്ങൾക്കൊക്കെ തീ വിലയുള്ള ഇന്നത്തെ കാലത്ത്‌ അത്‌ ചെറിയ കാര്യമല്ലല്ലോ. അതുകൊണ്ട്‌ പാൽ, പച്ചക്കറി, മത്സ്യം, പലചരക്ക്‌, തുടങ്ങിയ ഐറ്റങ്ങൾ വിറ്റ്‌ ഉപജീവനം കഴിക്കുന്ന പാവം വ്യാപാരികളെപ്പറ്റി പോലീസിന്‌ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.

ഇനിയുള്ള പ്രധാന ഇനം ഇറച്ചിയാണ്‌. കോഴി, ആട്‌, മാട്‌, പന്നി ഇത്യാദികളുടെ കുന്നായിക്കരയിലെ പരമ്പരാഗത ഹോൾസെയിൽ റീട്ടെയിൽ വ്യാപാരി ഇറച്ചി മമ്മദാണ്‌. വർഷങ്ങളായി അറവുമാടുകളെ തമിഴ്‌നാട്ടിൽനിന്നു കൊണ്ടുവന്ന്‌ കശാപ്പുചെയ്ത്‌ ഇറച്ചി മൊത്തമായും ചില്ലറയായും വിൽക്കും. ഞായറാഴ്ചകളിലും മറ്റ്‌ വിശേഷ ദിവസങ്ങളിലും രണ്ടു കിലോ ചോരയിറ്റുന്ന ചൂടുമാറാത്ത നല്ല ഒന്നാന്തരം പോത്തിറച്ചി രാമൻ കർത്തായുടെ വീട്ടിലെത്തിക്കാൻ മമ്മദ്‌ മറക്കാറില്ല. കോഴി വേണ്ടപ്പോൾ കോഴി, പന്നി വേണ്ടപ്പോൾ പന്നി. ഒരു ഫോൺ കോളിന്റെ ചിലവേയുള്ളു. പി.സി. മാർക്ക്‌ മാർക്കറ്റ്‌ വിലയുടെ പകുതി വിലയ്ക്ക്‌ കൊഴുപ്പും എല്ലും ആലോ ചനയിൽപോലുമില്ലാത്ത ശുദ്ധ ഇറച്ചി കിട്ടും. അതുകൊണ്ടുതന്നെ മമ്മദിനെ പ്പറ്റി പോലീസിനും പോലീസിനെപ്പറ്റി മമ്മദിനും നാളിതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ല. പഴകിയതും രോഗംവന്ന്‌ ചത്തതുമായ പശുവിന്റെയും പോത്തി ന്റെയും മാംസം ഇടകലർത്തുമെങ്കിലും അതൊന്നും പോലീസ്‌ ഏമാന്മാർക്ക്‌ കൊടുക്കുന്ന പൊതിയെ ബാധിക്കില്ല. കിടാവുകളുടെ ഇളംമാംസം ആട്ടി റച്ചിയിൽ ഒരു മട്ടത്തിനൊക്കെ ചേർക്കു മെങ്കിലും അത്‌ അതീവ രഹസ്യമാ യിട്ടാണ്‌. പരാതിക്കാരെ മഷിയിട്ടാൽ കാണുകേല.

പൊതുവെ കുന്നായിക്കരയിൽ സാധനങ്ങൾക്കെല്ലാം ഇരട്ടി വിലയാ ണെന്ന്‌ ചിലർ രഹസ്യമായി പിറുപിറു ക്കാറുണ്ടെങ്കിലും പരാതിയുമായി ആരും ഇന്നുവരെ സ്റ്റേഷനിൽ എത്തി യിട്ടില്ല. മാത്രമല്ല, വിലക്കയറ്റം ഒരു പോലീസ്‌ സ്റ്റേഷന്റെ പരിധിയിൽ പ്പെടുന്ന കാര്യമല്ലല്ലോ. അതൊരു അഖില ലോകപ്രശ്നമല്ലേ?

മോഷണം, ട്രാഫിക്‌ നിയമലംഘനം, ലഹരി പദാർഥങ്ങളുടെ വിൽപന, കള്ളവാറ്റ്, പരസ്യമദ്യപാനം, ചാരരതി, സ്ത്രീപീഡനം, കുടുംബ കലഹം എന്നി വയൊന്നും കുന്നായിക്കരയിൽനിന്ന്‌ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

ഇങ്ങനെ വിശുദ്ധർ താമസിക്കുന്ന ഒരിടം ഈ ഭൂമി മലയാളത്തിൽ മഷി യിട്ടുനോക്കിയാൽ കാണുമോ? ഈ രീതിയിൽപ്പോയാൽ ആഗോള കത്തോ ലിക്കാ സഭ സമീപ ഭാവിയിൽ കുന്നായി ക്കരയെ വിശുദ്ധ ഗ്രാമമായി പ്രഖ്യാപി ക്കാനുള്ള സാധ്യത തള്ളി ക്കളയാനാ വില്ലെന്ന്‌ ഇടവക വികാരി ഫാദർ സൈമൺ ആൻഡ്രൂസ്‌ കഴിഞ്ഞ ദിവസം രാമൻ കർത്തായോട്‌ സൂചിപ്പി ക്കുക പോലുമുണ്ടായി.

കുറ്റമുക്തമായ പോലീസ്‌ സ്റ്റേഷനാ യതുകൊണ്ട്‌ കുറ്റവാളികളെ ഇറക്കി ക്കൊണ്ടുപോകാൻ വെള്ളവസ്ത്രം ധരിച്ചവർ വരാറില്ല. അതുകൊണ്ട്‌ പ്രത്യുപകാരമെന്ന നിലയിൽ അവർക്ക്‌ സർക്കാരിനോട്‌ സ്റ്റേഷൻ നിലനിർണ
മെന്ന് ശുപാർശ ചെയ്യേണ്ട കാര്യവുമില്ല.

പോലീസ്‌ സ്റ്റേഷന്‌ ഷട്ടർ വീഴുമെന്ന ആകുലതയിൽ ചങ്ക്‌ തകർന്ന്‌ രാമൻ കർത്തായും കൂട്ടരും അവരവരുടെ മനോരാജ്യത്തെ വറചട്ടിയിൽ തുണി യില്ലാത്ത ചന്തികുത്തി ഇരുന്ന് വേകു മ്പോഴാണ്‌ പെട്ടെന്നൊരാൾ സ്റ്റേഷന്റെ മുമ്പിൽ കാണപ്പെട്ടത്‌. രാമൻ കർത്തായും പി.സി.മാരും ധൃതിയിൽ എവിടെയൊക്കെയോ പൊടിപിടിച്ചു കിടന്ന തൊപ്പികൾ തപ്പിയെടുത്ത്‌ പൊടിതട്ടി തലയിൽവച്ച്‌ വന്നപ്പോഴാണ്‌ പോലീസുകാർ ശരിക്കും അമ്പരന്നത്‌.

സ്ഥലം എം.എൽ.എ.യും സാംസ്കാ രിക-സാമൂഹ്യ മേഖലകളിൽ ഏറെ ക്കാലമായി മിന്നിക്കൊണ്ടിരിക്കുന്ന മാന്യദേഹവുമായ സുഗുണാന്ദൻ സാർ… അദ്ദേഹം ആദ്യമായി പരിവാര സന്നാഹങ്ങളില്ലാതെ…

പ്രയോജനമില്ലെങ്കിലും എസ്‌.ഐ. രാമൻ കർത്താ നീണ്ടുനിവർന്നുനിന്ന്‌ ഒരു സല്യൂട്ട്‌ കൊടുത്തു. പോലീസുകാർ അറ്റൻഷനായി അനക്കമില്ലാതെനിന്നു.
“ഇരിക്കണം സാർ…” രാമൻ കർത്താ വിനയാന്വിതനായി.
“ഞാൻ ഒരു എം.എൽ.എ.യോ സാംസ്കാരിക നായകനോ ആയല്ല  ഇവിടേയ്ക്ക്‌ വന്നത്‌.”

രാമൻ കർത്താ അമ്പരന്നു. പോലീസു കാർതോക്കേന്തിയും അല്ലാതെയും പാതി അറ്റൻഷനിൽ നിന്നു. ഉള്ളതും ഇല്ലാത്തതുമായ അധികാരങ്ങളോടെ സർവാധികാരികളെപ്പോലെയാണ്‌ സാധാരണയായി ഞാഞ്ഞൂലിന്‌ സമാ നമായ ഒരു വാർഡ്‌ മെമ്പർപോലും ഇക്കാലത്ത്‌ പോലീസ്‌ സ്റ്റേഷനുകളിൽ വരാറുള്ളത്‌ എന്ന്‌ രാമൻ കർത്താ ഓർത്തു. പക്ഷേ, ഈ വലിയ മനുഷ്യൻ എത്രവിനയാന്വിതൻ…
“ഇരിക്കണം സാർ.  ഞങ്ങളുടെ യൊക്കെ കാണപ്പെട്ട ദൈവമാണ്‌. അങ്ങ്‌ ചെയ്ത സഹായങ്ങൾ ഇവിടെ ത്തെ ഓരോ മൺതരിയും പറയും.” സൗകര്യത്തിന്‌ കൈയിൽ കിട്ടിയ വി.ഐ.പി.യെ ആകാശത്തോളം ഉയർത്തിയാൽ ഒരു ഫോൺ കോളു കൊണ്ട്‌ ഒരുപക്ഷേ ഒറ്റ എം.എൽ.എ. യുടെ ഭൂരിപക്ഷത്തിൽ നിൽക്കുന്ന സർക്കാർ സ്റ്റേഷൻ അടച്ചുപൂട്ടൽ തീരുമാനം മരവിപ്പിച്ചാലോ…
“ഇരിക്കണം സാർ…” രാമൻ കർത്താ മുട്ടോളം താണു.
“ഞാനൊരു കുറ്റവാളിയാണ്‌…”

ഇത്‌ നല്ല കഥ. കുറ്റവാളി കുറ്റവാളി യല്ലെന്ന്‌ ആരെങ്കിലും പറഞ്ഞാൽ അത്‌ അംഗീകരിച്ചുകൊടുക്കാം. എന്നാൽ ഒരു രാഷ്ട്രീയക്കാരൻ കുറ്റവാളിയല്ലെന്ന്‌ പറഞ്ഞാൽ ആരെങ്കിലും ഇക്കാലത്ത്‌ വിശ്വസി ക്കുമോ? രാമൻ കർത്താ ഉള്ളിൽ ചിരിച്ചു. വകതിരിവില്ലായ്മയ്ക്കും വേണം ഒരതിര്‌.
“സാർ, എന്താണിപ്പോ അങ്ങനെ തോന്നാൻ… അങ്ങ്‌ ദീർഘകാലം എം.എൽ.എ. ആയിരുന്ന്‌ ഈ നാട്ടുകാർക്ക്‌ എന്തൊക്കെയാ ചെയ്തുകൊടുത്തത്‌… വിധവാ പെൻഷൻ, വാർധിക്യകാല പെൻഷൻ, സ്ത്രീകൾക്ക്‌ തൊഴിൽ, യുവതികൾക്ക്‌ വിദ്യാഭ്യാസ സഹായം, വിവാഹ സഹായം. ഈ നാടിന്റെ, പ്രത്യേകിച്ച്‌ യുവതികളുടെ ഹീറോയാണ്‌ അങ്ങ്‌…”
“സുന്ദരികളായ സ്ത്രീകൾക്കോ സുന്ദരികളായ സ്ത്രീകളുള്ള വീട്ടുകാർക്കോ പ്രത്യുപകാരം കിട്ടു മെങ്കിൽ മാത്രമേ ഞാൻ സഹായം ചെയ്യു എന്നൊരു പരാതിയുണ്ട്‌.”
“അതൊക്കെ കുശുമ്പുള്ള വെവരം കെട്ടവർ പറയുന്നതല്ലേ സാർ. അങ്ങ്‌ ഇരിക്കണം സാർ… പി.സി., സാറിന്‌ ഒരു ചായ…”

കക്ഷിക്ക്‌ പഞ്ചസാര ജാസ്തിയാ… ചായയിൽ വേണ്ട, ഗ്ലാസിന്റെ വക്കത്തുമതിയെന്ന്‌ പി.സി.മാരിൽ ആരോ സ്വരം താഴ്ത്തി പറഞ്ഞത്‌ രാമൻ കർത്തായുടെ ചെവിയിലൂടെ കടന്നുപോയി.

പരാതിക്കാർക്ക്‌ ഇരിക്കാനുള്ള കസേരകളിലൊന്നിൽ എം.എൽ.എ. ഇരുന്നു.
“പറയൂ സാർ, അങ്ങേയ്ക്ക്‌ എന്താണ്‌ പറ്റീത്‌…”
“ഞാൻ മന്ത്രിയായും കേന്ദ്രമന്ത്രി യായും എം.എൽ.എ. യായും എം.പി. യായും ഇടപെട്ട കേസുകളിലെല്ലാം കോടികൾ മറിഞ്ഞിട്ടുണ്ട്‌. പണം തട്ടാനായി നടക്കാത്ത പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്‌. പക്ഷേ, ബന്ധപ്പെട്ടവർക്കെല്ലാം അതിന്റെ വിഹിതം കൃത്യമായി കൊടുത്തിട്ടുമുണ്ട്‌. ആർക്കും അക്കാര്യത്തിൽ പരാതി പറയേണ്ട കാര്യമില്ല.”
“വെവരംകെട്ട ജെനത്തിന് പരാതിയി ല്ലെങ്കിൽ പിന്നെ സാറിനാണോ പരാതി? പോയി പണിനോക്കാൻ പറ. ജന ത്തിന്റെ കാശ്‌ കൈകാര്യം ചെയ്യാനല്ലേ അങ്ങയെപ്പോലെ കഴിവുള്ളവരെ അവമ്മാര് വോട്ടുകുത്തി തെരഞ്ഞെ ടുത്തെ? പാലം പണിയും, മെറ്റലും ടാറും ചേർക്കാതെ റോഡ്‌ പണിയും, റോഡ്‌ തരാതരംപോലെ വെട്ടിപ്പൊളിക്കും, റോഡിലെ കുഴി നികത്തും… പണിയുന്ന തൊക്കെ തകരുമ്പോൾ വീണ്ടും പണിയും… വേണമെങ്കിൽ ഇല്ലാത്ത പദ്ധതിയുടെ പേരിൽ കോടികൾ തട്ടും. ഹല്ല പിന്നെ… ജനം വോട്ടുതന്ന്‌ ജയിപ്പിച്ചാൽ പിന്നെ ജനപ്രതിനിധി ചെയ്യുന്നത്‌ ചോദ്യം ചെയ്യാൻ ഇവിടെ ആർക്കുണ്ടു സാർ അധികാരം?”
“പക്ഷേ, പ്രശ്നം ഇപ്പോ അതൊന്നു മല്ലടോ. ലക്ഷങ്ങൾ വാങ്ങി വിദേശ ജോലിക്കായി വിവിധ രാജ്യങ്ങളിലേക്ക്‌ അയച്ച യുവതികൾക്കെല്ലാം അതത്‌ രാജ്യങ്ങളുടെ മെഡിക്കൽ പരിശോ ധനയിൽ എച്ച്‌.ഐ.വി. സ്ഥിരീകരി ച്ചിരിക്കുന്നു…”
“അതിന്‌ സാറെന്ത്‌ പെഴച്ചു? അവളു മാര്‌… വല്ലവന്മാർക്കും കെടന്ന്…”
“അതല്ലടോ. കുന്നായിക്കരയിൽ യൂനസ്കോ നടത്തിയ ഒരു സാമ്പിൾ സർവേയിൽ ഇവിടെ പതിനെട്ടിനും മുപ്പതിനും ഇടയിലുള്ള എഴുപത്‌ ശതമാനം യുവതികളിലും എച്ച്‌.ഐ.വി. രോഗാണുബാധയുള്ളതായി സ്ഥിരീക രിച്ചിരിക്കുന്നു.”
“അതിന്‌ സാറെന്തിനാ ബേജാറാ വുന്നേ? അവക്കടെ ഭർത്താക്കന്മാർക്ക്‌ മറ്റേത്‌ കാണും. അനുഭവിക്കട്ടെ.”
“അതല്ലെടോ പ്രശ്നം. പാർട്ടിയിലെ എന്റെ എതിർ ഗ്രൂപ്പുകാരാണ്‌ പ്രശ്നം വഷളാക്കിയത്‌. എന്നോട്‌ അസൂയയു ള്ളവർ എനിക്ക്‌ എയ്ഡ്സാണെന്നും എന്റെ രക്തം പരിശോധിപ്പിക്കണ മെന്നും മുറവിളികൂട്ടി. അൽപംപോലും സംശയമില്ലായിരുന്നതിനാൽ എല്ലാവരു ടെയും വായ്‌ മുടിക്കെട്ടാൻ ഞാൻ സമ്മതിച്ചു. പക്ഷേ,റിസൽട്ട്‌ വന്നപ്പോ..” “വന്നപ്പോ…”
“പോസിറ്റീവായിരുന്നു.”
“അത് ശെരി. അപ്പോ താൻ ആള് ഞാൻ കേട്ടത് തന്നെ.” കർത്താ മനോഗത ത്തിലായി.
“ലബോർട്ടറിയിൽനിന്ന്‌ വിവരം ചോർ ത്തിയ ശത്രുക്കൾ എനിക്ക്‌ എയ്ഡ്സാ ണെന്ന്‌ കുന്നായിക്കരയിൽ പ്രചരി പ്പിച്ചെടോ. തകർന്നു… എന്റെ ഇമേ ജെല്ലാം തകർന്നു… എനിക്കെതിരെ കുന്നായിക്കരയിലെ ജനം മുഴുവൻ തിരിഞ്ഞിരിക്കുന്നു. എന്നെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ അവർ ജാഥയായി ഇങ്ങോട്ട്‌ വരുന്നുണ്ട്‌.”
“അപ്പോൾ സാർ പറഞ്ഞുവരുന്നത്‌… അങ്ങ്‌… നാട്ടുകാർ പയ്യം പയ്യം പറയു മ്പോലെ…”
“അതേടോ. അങ്ങനെയാണ്‌ കാര്യങ്ങൾ…”
“അങ്ങേയ്ക്കെതിരായി ആരാണ്‌ പരാതിയുമായി വരുന്നത്‌? എല്ലാത്തിനേയും ഞാൻ അകത്തിടും. ഇവിടൊരു കേസ്‌ നോക്കി ഇരിക്കു കയാ ഞാൻ.”
“പക്ഷേ, ജാഥക്കാരുടെ മുന്നണിയി ലുള്ളത്‌…”
വെളിപ്പെടുത്തൽ കേട്ട്‌ രാമൻ കർത്താ ഞെട്ടി. ആ ഞെട്ടലിൽനിന്ന്‌ മുക്തനാകാൻ അയാൾക്ക്‌ ഏറെ സമയംവേണ്ടിവന്നു.
അപ്പോഴേയ്ക്കും കുന്നായിക്കരയിലെ ജനം സ്റ്റേഷന്‌ മുന്നിൽ തടിച്ചുകൂടിയിരുന്നു. എം.എൽ.എ. യ്ക്കെതിരെ മുദ്രാവാക്യം മുഴങ്ങി.
അവരുടെ മുമ്പിൽനിന്ന സ്ത്രീയെ കണ്ട്‌ പോലീസുകാർ അന്തംവിട്ടു. രാമൻ കർത്തായുടെ മുഖം വിളറി വെളുത്തു.
കുന്നായിക്കര പോലീസ്‌ സ്റ്റേഷന്റെ ചരിത്രത്തിൽ അന്നാദ്യമായി ഒരു എഫ്‌.ഐ.ആർ. കുറിക്കപ്പെട്ടു. പല മാനങ്ങളുള്ള ഒരു എഫ്‌.ഐ.ആർ.

You can share this post!