പതംഗ പ്രേമിയുടെ പരിദേവനം/ ധന്യ രാജേഷ്

“ഞങ്ങളുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ജീവികളാണ് വച്ചാലും മയിലും. രണ്ടിനേയും ഞങ്ങൾക്ക് കണ്ടു കൂടാ.കണ്ടുകൂടായെന്നു പറഞ്ഞാൽ കയ്യിൽ കിട്ടിയാൽ കണ്ടംകണ്ടമായി വെട്ടി നുറുക്കി ഉപ്പും മുളകും തേച്ച് ചൈനാ ബസാറിൽ വിൽപ്പനയ്ക്ക് വെക്കും. അത്രയ്ക്ക് കലിപ്പാ”…നിപ്പയാണ് വച്ചാലുകളെ വെറുപ്പിച്ചത്. ഞങ്ങടെ പഴക്കുലകളെയും മാങ്ങയേയും ചപ്പിയീമ്പി അണ്ടിപ്പരുവമാക്കി വെയ്ക്കും. അതൊക്കെ സിമ്പിൾ ‘രാത്രിയാകുമ്പോ നരച്ചീറുകളുടെ ഒരു കീറലുണ്ട്” ഡ്രാക്കളക്കഥയിലെ രക്തദാഹിയായ പിശാചിനെപ്പോലെ രാത്രിയിൽ വീടിന്റെ മോന്തായത്തിൽ തൂങ്ങിക്കിടക്കും’ ദൂരെയുള്ളോർക്ക് പറയാം.ഈഭൂമിഅവർക്കും കൂടി ഉള്ളതാ.iiii

ഒരു ബഷീർ സ്റ്റെൽ: ഈ മണ്ണ് ഞങ്ങടെ മാത്രം ബാക്കിയുള്ളോർ കുടിയേറ്റക്കാർ അതാണ് ഞങ്ങടെ സ്റ്റൈൽ’ഗൃഹാതുരത്വവുംമണ്ണാങ്കട്ടയുമൊക്കെ പ്രസംഗിക്കുന്ന ചില പ്രകൃതി സ്നേഹികളുണ്ട്. അത്രയ്ക്ക് പ്രേമാണെങ്കി ഇതുങ്ങളെകൊണ്ടുപോയി വളർത്തട്ടെ” അത് ച്ചരി പുളിക്കും. മാനത്ത് കാറ് പൊങ്ങുമ്പോ മയിലുകൾ പീലി വിരിച്ചങ്ക് ട് ആടാൻ തുടങ്ങും. ആട്ടതോടാട്ടം’ ആ നർത്തനം കാണുമ്പോ ഞങ്ങടെ ഉള്ളില് തീയാ: കന്നീ മകരംന്ന്നോക്കാണ്ട് കനാല് വെള്ളം ചാലി ട്ട് കൊണ്ടെന്ന് കൊയ്ത്തിന് പാകായവയലിൽഅവറ്റങ്ങടെനർത്തനം’നെൽക്കതിരെല്ലാം വെടുപ്പാക്കി തരും. കൊയ്യണ കൂലി ലാഭം’ ഗ്രീൻ ആർമി നാണിച്ചു പോകും. എന്നാലും ദേശീയ ബോധം കൊണ്ട് വിജ്യംഭിച്ച് നിക്കണ കാരണം ഞങ്ങളങ്ക് ട് സഹിക്കാ…. ക്ഷമിക്കാ… ചെണ്ടകൊട്ടിയും പടക്കം പൊട്ടിച്ചും സർക്കസ്സ് കുറെ കാട്ടണണ്ട്. ഉറക്കം പോയത് മിച്ചം’ അങ്ങനെയങ്ങനെ കുഞ്ഞുപരാധീനതകളുമായി ഞങ്ങളിവിടെ സസുഖം വാണു.എല്ലാവരുംഞങ്ങളെ കണ്ട് അസൂയപ്പെട്ടു. പലനെൽകർഷകരുടേയും ബാങ്ക്ലോൺകൂടിക്കൊണ്ടേയിരുന്നു.പത്തായങ്ങൾ ശൂന്യമായി. പാടത്ത് തുടിപ്പാട്ടും കുരവയും കേക്കണമെങ്കിൽ എഫ് മ് റേ ഡിയോ വെക്കണം.

ഈ മനോഹരസാമ്രാജ്യത്തിലേക്കങ്ങനെ ണ്ടുമണിത്താറാവുകൾകുണുങ്ങിക്കുണുങ്ങിവന്നു. അല്പംതലകുനിച്ചുള്ളനടത്തവുംവെട്ടിച്ചുള്ള നോട്ടവും ഇട യ്ക്കിടെ ചിറക് വിരിച്ച് നെഞ്ചു. വിരിച്ചുള്ള നോട്ടവും കണ്ടാൽ ആർക്കും ഇഷ്ടം തോന്നുംഎന്തൊരുപുന്നാരം ‘അങ്ങനെ കണ്ട് ഇഷ്ടം കേറി പക്ഷി പ്രേമം മൂത്തൊന്നുമല്ല അവരെ വാങ്ങിയത്. ഈസ്റ്ററിന് തട്ടാനായിരുന്നു പ്ലാൻ. കൊല്ലാനുള്ള കഴിവും സാമർത്ഥ്യവുംഇല്ലാത്തതിനാൽ വളർത്താൻ വിട്ടു. കയ്യിനൊരു വിറയൽ: ”ഇപ്പൊഞങ്ങടഓമനയായ് അരുമക്കിടങ്ങളായ്മുറ്റത്ത്തത്തിതത്തിനടക്കുന്നു. ഗജരാജമുഖി…. അന്ന നടi: ഒന്നും വരുന്നില്ല’ എന്റെ പുത്രൻ അവരെ കളിപ്പിക്കാൻ വിടുന്ന ചെമ്പ് വട്ടകയിൽ ഡെറ്റോളും സാനിറ്റെ സറുംകോരിഒഴിക്കുന്നുണ്ട്. കൊറോണ പ്രതിരോധം’ അവന് ഭയങ്കര ബുദ്ധിയാ…. എന്റെ ബുദ്ധി, കഴിവ് എല്ലാം അവനാ കിട്ടിയത്
ഒരു ദിവസംഅവൻ പറയാ അമ്മയ്ക്ക് യൂറ്റ്യൂബ് നോക്കി അതിന്റെ തലമുടി പറിക്കുന്ന വിധം പഠിച്ചു കൂടെ.തലമുടി എന്നാൽ ഇന്നത്തെ സി ബി എസ് സി മലയാളത്തിൽ ‘തൂവൽ’. എങ്ങാനും മാമന്റെ വണ്ടിയിടിച്ച്അതെങ്ങാനും തട്ടിപ്പോയാ ആ സമയത്ത് നെറ്റ് കിട്ടണന്നില്ല്യ.അവന്റെ മേധാശക്തിയോർത്ത് എന്റെ മനം ആനന്ദദുന്ദുഭികൊട്ടി തരളിതമായി.കരുണയില്ലാത്ത നിഷ്ഠൂരൻ :അമ്മൂമ്മ അലറാൻ തുടങ്ങി. അമ്മൂമ്മ സാത്വിക പരധർമ്മിയാണ്. നിസ്വാർത്ഥ സേവിക’ ഫ്രിഡ്ജിലിരിക്കുന്ന ഒഴിഞ്ഞ മുട്ട ട്ര’ അതിലാണ് കണ്ണ്. മോൻവെക്കേഷനുവരുമ്പോ അമ്മാമ്മ മുട്ടക്കറീം ചപ്പാത്തിയും തരില്ലേ കുട്ടന് ” ”എനിക്ക് ഡക്ക് റോസ്റ്റ് മതി .ചെക്കൻ വേഷം കെട്ട് തുടങ്ങി. നല്ല പച്ചക്കുരുമൊളകിട്ട് വരട്ടി പതുപതുത്ത അപ്പത്തിൽ ലൊഴിച്ച് ഒരു കഴിപ്പ്: നല്ല കുട്ടനാടൻ സ്റ്റെലിൽ ””’ അല്ലേ അമ്മേ ഞാൻ അധോമുഖിയായ് നിന്നു. മേനകാ ഗാന്ധിയെപ്പോലെ ജീവിക്കാനാ മനസ്സ് പറേണത് .ആർത്തി സമ്മതിക്കണ്ടേ: എന്താണിങ്ങനെ: നാക്കും മനസ്സും തമ്മിൽ കോഡിനേഷൻ ഇല്ലാത്തത് ‘ എന്തായാലും ഇപ്പൊ പപ്പടവും പച്ച മോരും പാവക്കാ കിച്ചടിയുമൊക്കെയായ് കഴിയുന്നു.പ്രകൃതി തരുന്ന ശിക്ഷാവിധികൾപാഠങ്ങൾ വിനീതവിധേയയായി അനുസരിക്കുന്നു.

ഇതും ഒരു കാലം: മണ്ണിലേക്കിറക്കുന്ന കാലം. മാനത്തേക്ക് നോക്കുന്നകാലം.കാർമേഘങ്ങൾ ഇരുണ്ട് കൂടുന്നു കടുത്ത വേനൽ കഴിഞ്ഞ പുതുമഴയ്ക്ക് മണ്ണ് കാത്ത് കിടക്കുന്നു. ചുട്ട മൺകട്ടയിലേക്ക് വെള്ളത്തുള്ളികൾ ചാറിച്ചാറി നിൽക്കുന്നു. തൊടിയിലേക്ക് ഒരാൺമയിൽ: പീലി വിരിച്ച് ”ഈശ്വരാ ഈ നിമിഷത്തിൽ മരിച്ചാലും എനിക്ക്പരാതിയില്ല’അത്രമേൽ സുന്ദരം. പെട്ടന്നാണ് മോൻമയിലിനെ നോക്കി വല്ലാത്ത ആലോചനയിൽ ”എന്റെ ഉള്ളിലൊരു കൊള്ളിമീൻ: ഇവനെന്ത് കുന്ത്രാണ്ടാണ് ആലോചിച്ച് കൂട്ടണ് ‘മയിലെണ്ണ ഞരമ്പ് വീക്കത്തിന് നല്ലതാ” ‘െവള്ളമെടുക്കാൻ വന്ന വെല്ല്യമ്മ ‘കൊറോണക്കാലത്ത് ജയിൽവാസം വേണ്ടിവന്നാലോ ഞാൻ കിടുങ്ങിപ്പോയി. എന്നിലെ പ്രാസംഗിക ഉണർന്നു ഘോര ഗംഭീര ഇടിവെട്ട് കാച്ച്’ ”ആർദ്രതയുടെ നിറകുടമായ്: iiiii കനിവിന്റെ വാരിധിയായ്: പ്രകൃതിയൊരുക്കുന്ന ആ വാസവ്യവസ്ഥയെക്കുറിച്ച്…..ടുംടുംടും വെടി പൊടിച്ച കൊണ്ടിരുന്നു..എല്ലാവരും പേടിച്ചോടി. കണ്ം മാധുരിയും ഒരു കാരണം ‘ചാറ്റൽ മഴ കൊണ്ട് വെറു തെ നിൽക്കാനൊരു രസം.

You can share this post!